ലണ്ടൻ: അമേരിക്കൻ ബുള്ളീസ് (എക്സ്എൽ) ഇനത്തിൽപ്പെട്ട വളർത്തുനായ എൺപത്തിനാലുകാരനെ കടിച്ചുകൊന്ന സംഭവത്തിൽ ഉടമസ്ഥന് ബ്രിട്ടീഷ് കോടതി 12 വർഷം തടവുശിക്ഷ വിധിച്ചു.
ഷോൺ ഗാർണർ ആണ് ശിക്ഷിക്കപ്പെട്ടത്. 2025 ഫെബ്രുവരി 24 നാണ് കേസിനാസ്പദമായ സംഭവം. 84 വയസുള്ള ജോണ്‍ മക്കോളാണ് കൊല്ലപ്പെട്ടത്.
ബാര്‍ഡ്സ്ലി അവന്യൂവിലെ ഗാര്‍ണറുടെ ഡ്രൈവേയ്ക്കു സമീപംവച്ചാണ് ഗാർണറുടെ നായ ജോണ്‍ മക്കോളിനെ ആക്രമിച്ചത്. ആക്രമണം ചെറുക്കാനുള്ള ശേഷി ഇദ്ദേഹത്തിനില്ലായിരുന്നു. മുഖത്ത് ആഴത്തിൽ കടിയേറ്റ പ്രൈസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മക്കോള്‍ ഒരു മാസത്തിലധികം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയും നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനാവുകയും ചെയ്്തിരുന്നു. മാര്‍ച്ച് 30നാണ് അദ്ദേഹം മരിച്ചത്.
ആക്രമണവുമായി ബന്ധപ്പെട്ട് ഗാര്‍ണറെ പിന്നീട് കുറ്റം ചുമത്തുകയായിരുന്നു. തുടർന്ന് ഫെബ്രുവരി 26ന് അയാൾ റണ്‍കോണ്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു.